ഒട്ടുചിലന്തി
മസൂരി പതിനെട്ടിൽ ഒന്നു്
‘ശ്ലേഷ്മജ്വരത്തിലാറാമൻ
ഓടുന്നതു ചിലന്തിയാം
വിരേചിച്ചു തുടങ്ങീടും
കണ്ണു പാരം ചുവന്നിടും
കണ്ടാലുടൻ വറുത്തിട്ടു
പഴുത്ത മനയോലപോൽ
നിറവും മണവും പിന്നെ
പത്താംനാളിൽ കുളിച്ചിടാം
പലർക്കും പകരുന്നോരു
വ്യാധിയെന്നറിവു പുനഃ
ചികിത്സാരക്ഷകൾ ചെയ്താൽ
മരിക്കില്ലെന്നു നിർണ്ണയം’
(മസൂരിപടലം)