ഒട്ടുചിലന്തി
മസൂരി പതിനെട്ടിൽ ഒന്നു്
‘ശ്ലേഷ്മജ്വരത്തിലാറാമൻ
ഓടുന്നതു ചിലന്തിയാം
വിരേചിച്ചു തുടങ്ങീടും
കണ്ണു പാരം ചുവന്നിടും
കണ്ടാലുടൻ വറുത്തിട്ടു
പഴുത്ത മനയോലപോൽ
നിറവും മണവും പിന്നെ
പത്താംനാളിൽ കുളിച്ചിടാം
പലർക്കും പകരുന്നോരു
വ്യാധിയെന്നറിവു പുനഃ
ചികിത്സാരക്ഷകൾ ചെയ്താൽ
മരിക്കില്ലെന്നു നിർണ്ണയം’
(മസൂരിപടലം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML